യാഥാസ്ഥിതിക വിലക്കുകള്‍ വിഭാഗീയതയുടെ വിത്തു പാകിയപ്പോള്‍


സമുദായ ഐക്യത്തിന് അനിവാര്യമായി കാത്തൂസൂക്ഷിക്കേണ്ട സൗഹാര്‍ദ സമീപനത്തിനാണ് സമസ്തയുടെ രംഗപ്രവേശത്തോടെ കോട്ടം തട്ടിയത്.

മസ്ത കേരള ജംഇയ്യത്തുല്‍ ഉലമ രൂപീകരിക്കപ്പെട്ട് അതിന്റെ പ്രവര്‍ത്തനങ്ങളുടെ പ്രാരംഭ ഘട്ടത്തില്‍ തന്നെ മുസ്‌ലിം സമുദായത്തിനകത്ത് വിദ്വേഷ പ്രചാരണത്തിന് കളമൊരുങ്ങിയെന്നത് അത്യന്തം ഖേദകരമാണ്. ആദര്‍ശപരമായി എതിര്‍ചേരിയിലുള്ളവരെ മുസ്‌ലിംകളായി പോലും പരിഗണിക്കാതെ അവരോട് ശത്രുതാ മനോഭാവത്തോടുകൂടി പെരുമാറുന്നത് മുസ്‌ലിംകള്‍ക്കിടയില്‍ തന്നെ ഭിന്നിപ്പിനു വഴിയൊരുക്കി.


സി പി ഉമര്‍ സുല്ലമി അറിയപ്പെട്ട പണ്ഡിതൻ, ശ്രദ്ധേയനായ പ്രസംഗകൻ. കേരള ജംഇയത്തുൽ ഉലമയുടെ ജന. സെക്രട്ടറി, പ്രസിഡന്റ് എന്നീ പദവികൾ വഹിച്ചു. നിലവിൽ കെ എൻ എം മർകസുദ്ദഅ്‌വ സംസ്ഥാന പ്രസിഡന്റാണ്. തൗഹീദ് ഒരു പഠനം, പ്രാർഥനകൾ നിത്യജീവിതത്തിൽ, മുഅ്ജിസത്തും കറാമത്തും തുടങ്ങിയ പുസ്തകങ്ങൾ എഴുതി. അര നൂറ്റാണ്ടിലേറെ കാലമായി മുജാഹിദ്‌ പ്രസ്ഥാനത്തിന്റെ നേതൃനിരയിൽ സജീവ സാന്നിധ്യമായി തുടരുന്ന അദ്ദഹത്തിന്റെ അനുഭവങ്ങൾ 'ഓർമയുടെ താരാപഥങ്ങളിൽ' എന്ന പേരിൽ ക്രോഡീകരിച്ചിട്ടുണ്ട്.