ജാതി സെന്‍സസിലെ യു ടേണ്‍; എന്താണ് ബി ജെ പിയെ പിടിച്ചുവലിച്ചത്!


ജാതി സെന്‍സസ് നടപ്പാക്കുന്നതിനോ കണ്ടെത്തലുകള്‍ നയമാക്കി മാറ്റുന്നതിനോ സമയപരിധി വ്യക്തമാക്കിയിട്ടില്ല എന്നതിനാല്‍ ബിഹാറിലുള്‍പ്പെടെ നടക്കാനിരിക്കുന്ന തിരഞ്ഞെടുപ്പുകളെ മുന്‍നിര്‍ത്തി തന്നെയാവണം ഇത്തരമൊരു സാഹചര്യം സംജാതമായത്.

2024ലെ തിരഞ്ഞെടുപ്പിനു മുന്നോടിയായിരുന്നു ജാതി സെന്‍സസിന്റെ ആവശ്യകത കൂടുതല്‍ ചര്‍ച്ചയായത്. രാഹുല്‍ ഗാന്ധിയായിരുന്നു ഈ വിഷയം മുന്നോട്ടുവെച്ചത്. നിരവധി പ്രതിപക്ഷ നേതാക്കള്‍ അദ്ദേഹത്തെ പിന്തുണച്ച് രംഗത്തെത്തുകയും കോണ്‍ഗ്രസ് ഭരിക്കുന്ന സംസ്ഥാനങ്ങളിലും എന്‍ഡിഎ ഭരിക്കുന്ന ബിഹാറിലും സെന്‍സസ് നടത്തുകയും ചെയ്തു.