ദുരഭിമാനം കൊണ്ട് സത്യത്തെ നിരാകരിക്കുന്നവര്‍


പ്രപഞ്ചത്തില്‍ അല്ലലും അലട്ടുമില്ലാതെ, പ്രയാസവും പ്രതിസന്ധിയുമില്ലാതെ ആരെങ്കിലും ഉണ്ടാകുമായിരുന്നെങ്കില്‍ അത് പ്രവാചക ശ്രേഷ്ഠനും മറ്റു നബിമാരുമാകേണ്ടിയിരുന്നു. എന്നാല്‍ വസ്തുത നേരെ തിരിച്ചാണല്ലോ.

നിശ്ചയദാര്‍ഢ്യത്തിന്റെ ഉദാത്തമായ മാതൃകകള്‍ മുഹമ്മദ് നബിയുടെ സമുദായത്തിലും നിരവധി കാണാം. നബിതിരുമേനി ജനിച്ചത് മുതലിങ്ങോട്ടുള്ള ജീവിതത്തിലുടനീളം അദ്ദേഹം പരീക്ഷണങ്ങളുടെ അഗ്‌നികുണ്ഠങ്ങളാണ് താണ്ടിയത്. പനി പിടിച്ച് രോഗബാധിതനായാല്‍ പോലും സാധാരണ ആളുകള്‍ക്ക് അനുഭവപ്പെടുന്ന താപമല്ല തിരുനബിയുടെ പുണ്യശരീരത്തിന് അനുഭവപ്പെടുന്നത്. മറിച്ച്, രണ്ടു പേര്‍ക്ക് താങ്ങാവുന്നത്ര ശരീരതാപമാണ് പ്രവാചക തിരുമേനി സഹിച്ചിരുന്നത്.


ഡോ. അബ്ദുന്നസ്വീര്‍ അല്‍മലൈബാരി ആറ് വര്‍ഷം കേരളത്തിലെ പള്ളി ദര്‍സിലും രണ്ട് വര്‍ഷം കാരന്തൂര്‍ മര്‍കസിലും പഠിച്ച ശേഷം ഈജിപ്തിലെ കെയ്‌റോ അല്‍ അസ്ഹര്‍ സര്‍വകലാശാലയില്‍ നിന്ന് ഡിഗ്രിയും പിജിയും എം.ഫിലും പി.എച്.ഡി.യും കരസ്ഥമാക്കി. 2014 മുതല്‍ 2019 വരെ ഇന്തോനേഷ്യയിലെ ചിയാഞ്ചൂര്‍ ഇമാം ശാഫിഈ യൂണിവേഴ്‌സിറ്റിയില്‍ ലക്ചറര്‍. നിലവില്‍ ശാന്തപുരം അല്‍ ജാമിഅ അല്‍ ഇസ്ലാമിയ്യയില്‍ ഗസ്റ്റ് ലക്ചറര്‍. ആറ് രാജ്യങ്ങളില്‍ നിന്നായി അമ്പതോളം ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ചു.