പൂര്‍ണവളര്‍ച്ചയെത്തിയ ഒരുപറ്റം മനുഷ്യര്‍ക്കിടയിലായിരുന്നു അത്രയൊന്നും വളര്‍ച്ചയെത്താത്ത ഞാനൊരു ദിവസം ചെന്നുകേറിയത്. ചെമ്മരിയാടിനെപ്പോലെയുള്ള കൂര്‍ത്ത താടീം കൂര്‍ത്ത കൊമ്പൂള്ള കൂറ്റന്മാരൊക്കെയും തന്നെ ഒരു കൊറ്റച്ചിയുടെ അരശില്‍ ഓച്ഛാനിച്ചുനിക്കണതു കണ്ടപ്പോ, ആദ്യായി മൃഗശാലേല്‍ പോയപ്പോ മൂക്കുപറ്റിയ മുതുക്കിക്കൊറ്റനെ കണ്ടത് എനിക്ക് ഓര്‍മവന്നു.
'ഓള്‍ക്ക് ചോറു വാരിക്കൊട്. ഓള് വളരട്ടെ.'