കൈകളും നാക്കും നീട്ടുന്നവര്‍


يَـٰٓأَيُّهَا ٱلَّذِينَ ءَامَنُوا۟ لَا تَتَّخِذُوا۟ عَدُوِّى وَعَدُوَّكُمْ أَوْلِيَآءَ تُلْقُونَ إِلَيْهِم بِٱلْمَوَدَّةِ وَقَدْ كَفَرُوا۟ بِمَا جَآءَكُم مِّنَ ٱلْحَقِّ يُخْرِجُونَ ٱلرَّسُولَ وَإِيَّاكُمْ ۙ أَن تُؤْمِنُوا۟ بِٱللَّهِ رَبِّكُمْ إِن كُنتُمْ خَرَجْتُمْ جِهَـٰدًۭا فِى سَبِيلِى وَٱبْتِغَآءَ مَرْضَاتِى ۚ تُسِرُّونَ إِلَيْهِم بِٱلْمَوَدَّةِ وَأَنَا۠ أَعْلَمُ بِمَآ أَخْفَيْتُمْ وَمَآ أَعْلَنتُمْ ۚ وَمَن يَفْعَلْهُ مِنكُمْ فَقَدْ ضَلَّ سَوَآءَ ٱلسَّبِيلِ ١

1. വിശ്വസിച്ചവരേ, എന്റെയും നിങ്ങളുടെയും ശത്രുക്കളോട് സ്നേഹബന്ധം സ്ഥാപിച്ച് നിങ്ങള്‍ അവരെ മിത്രങ്ങളാക്കരുത്. നിങ്ങള്‍ക്ക് വന്നുകിട്ടിയ സത്യത്തെ നിഷേധിച്ചു തള്ളിയവരാണവര്‍. നിങ്ങളുടെ നാഥനായ അല്ലാഹുവില്‍ വിശ്വസിക്കുന്നുവെന്നതിനാല്‍ അവര്‍ ദൈവദൂതനെയും നിങ്ങളെതന്നെയും നാട്ടില്‍നിന്നു ബഹിഷ്‌കരിച്ചിരിക്കുകയാണ്. എന്റെ മാര്‍ഗത്തില്‍ സമരം ചെയ്യാനും എന്റെ പ്രീതി നേടാനും തന്നെയാണ് നിങ്ങള്‍ ഇറങ്ങിത്തിരിച്ചതെങ്കില്‍ അപ്രകാരം മൈത്രീ ബന്ധം സ്ഥാപിക്കരുത്. നിങ്ങളവര്‍ക്ക് സ്വകാര്യമായി സൗഹൃദ സന്ദേശമയക്കുന്നു. നിങ്ങള്‍ ഒളിഞ്ഞും തെളിഞ്ഞും ചെയ്യുന്നതെല്ലാം ഞാന്‍ അറിയുന്നുണ്ട്. നിങ്ങളില്‍ ആരെങ്കിലും അങ്ങനെ ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ നേര്‍മാര്‍ഗത്തില്‍നിന്ന് വ്യതിചലിച്ചിരിക്കുന്നു.