പ്രാവും പരുന്തും


ഒലീവില കൊക്കിലൊതുക്കി
പറക്കുന്ന പ്രാവിനെ
സര്‍വരും കണ്ടു,
ആനന്ദാശ്രു പൊഴിച്ചു,
കരഘോഷം മുഴക്കി.

പരുന്തിന്‍ നഖക്ഷതങ്ങളേറ്റ കഴുത്തും
കത്തിയുരുകുന്ന നെഞ്ചുമായി
പ്രാണവേദനയോടെ
പറക്കുന്ന പ്രാവിന്റെ
നൊമ്പരങ്ങള്‍
ആരു കേള്‍ക്കാന്‍!