നിലാവ്
മേഘത്തിന്റെ മറവിലേക്ക്
മുഖം പൂഴ്ത്തിവെച്ച്
കാറ്റിനോട് ചോദിച്ചു:
മഴ വരച്ച ചിത്രം ഞാന്‍
നിനക്കു നല്‍കാം,
വിത്തെറിയുന്ന വിണ്ട കൈകളില്‍
നീയതേല്‍പിക്കുമോ?
ഒന്നു പിടഞ്ഞ് കാറ്റൊന്നാഞ്ഞുവീശി
വരണ്ട മണ്ണിലൊരു പച്ചപ്പാടം
മിന്നിമാഞ്ഞു.
ഒരു കുട്ട നിറയെ ചോരപ്പൂക്കളുമായി
വയല്‍ക്കിളികള്‍ പോകുന്നു.