ഗസ്സ വെടിനിര്‍ത്തല്‍ കരാര്‍ സമാധാനത്തിലേക്കുള്ള പുതു വഴി


ലോകത്തെ ഒട്ടുമിക്ക രാഷ്ട്രങ്ങളും സമാധാനപ്രേമികളും ആഗ്രഹിക്കുന്നത് കേവലം ഒരു വെടിനിര്‍ത്തല്‍ കരാറല്ല, ഫലസ്തീന്‍ എന്ന സ്വതന്ത്ര രാജ്യം നിലവില്‍വരിക എന്നതാണ്.

സ്രാഈലും ഹമാസും തമ്മില്‍ 15 മാസം നീണ്ട യുദ്ധത്തിനു വിരാമം കുറിച്ച് വെടിനിര്‍ത്തല്‍ കരാറില്‍ ഒപ്പുവെച്ചിരിക്കുന്നു. ഖത്തറിന്റെയും ഈജിപ്തിന്റെയും മധ്യസ്ഥതയില്‍ ദോഹയില്‍ നടന്ന ചര്‍ച്ചയാണ് ഇതിനു വഴി തുറന്നത്.