നിര്‍ജീവമായി കിടന്ന ഭൂമിയില്‍ നിന്ന് ഉല്‍പാദിപ്പിക്കപ്പെടുന്ന വിഭവങ്ങള്‍ വലിയ ദൈവിക ദൃഷ്ടാന്തമായി ഖുര്‍ആന്‍ എടുത്തുപറയുന്നുണ്ട്.
ജലസ്രോതസ്സുകള്‍ നിര്‍മിക്കുന്നതിനും കുടിവെള്ളവും ജലസേചന സൗകര്യവും വികസിപ്പിക്കുന്നതിനും വലിയ പ്രേരണ പ്രവാചകന്‍(സ) നല്‍കിയിട്ടുണ്ട്. 'നിര്‍ജീവമായ ഭൂമിയെ ആരെങ്കിലും പുനരുജ്ജീവിപ്പിച്ചാല്‍ അത് അവന് അവകാശപ്പെട്ടതാവും'' (അഹ്മദ്, തിര്‍മിദി, അബൂദാവൂദ്).
