ചങ്കുറപ്പോടെ ഏകദൈവവിശ്വാസത്തിന്റെ വഴിയില്‍ നടന്ന ത്യാഗി വര്യന്‍

സി കെ റജീഷ്

ഒറ്റപ്പെടുത്തുമെന്നോ കുറ്റപ്പെടുത്തുമെന്നോ ഭയപ്പാടില്ലാതെ ചങ്കുറപ്പോടെ ഏകദൈവവിശ്വാസത്തിന്റെ വഴിയില്‍ നിലകൊള്ളാന്‍ ഇബ്രാഹീം പ്രവാചകന് സാധിച്ചത് അല്ലാഹുവിലുള്ള ദ്യഢവിശ്വാസവും സമ്പൂര്‍ണ സമര്‍പ്പിത ജീവിതം കൊണ്ടുമാണ്.

പ്രാചീന അറബികളുടെയും ജൂത-ക്രൈസ്തവരുടെയും ആദരവിന് അര്‍ഹനായ പ്രവാചകന്‍. അല്ലാഹുവിന്റെ ഉറ്റമിത്രം എന്നു വിശേഷിപ്പിക്കപ്പെട്ട ദൈവദൂതന്‍. ഓരോ മുസ്‌ലിമും അഞ്ചു നേരത്തെ നമസ്‌കാരവേളയില്‍ ആ പ്രവാചക നാമം ആവര്‍ത്തിച്ച് അനുസ്മരിക്കുന്നു. ഇസ്ലാമിലെ പഞ്ചസ്തംഭങ്ങളിലൊന്നായ വിശുദ്ധ ഹജ്ജ് കര്‍മങ്ങളില്‍ ഉടനീളം ആ പ്രവാചകന്റെയും കുടുംബത്തിന്റെയും ത്യാഗോജ്വല ജീവിതമാണ് നിറഞ്ഞുനില്‍ക്കുന്നത്.