മുസ്‌ലിംകള്‍ക്കിടയില്‍ ഭിന്നിപ്പിന്റെ ആഴം കൂടുമ്പോള്‍ തെറ്റിദ്ധാരണകളില്‍ അകപ്പെട്ട സാമാന്യ ജനം സത്യം ഗ്രഹിക്കുന്നതില്‍ നിന്ന് പിറകോട്ട് പോകും.
മുഹമ്മദ് നബി(സ)യുടെ വിയോഗാനന്തരം മുസ്‌ലിം സമൂഹത്തിന്റെ നേതൃത്വം ഏല്‍പിക്കപ്പെട്ട ഖലീഫമാരുടെ തിരഞ്ഞെടുപ്പില്‍ ശൂറയുടെ രീതിയാണ് പിന്തുടരപ്പെട്ടിരുന്നത്. അബൂബക്കര്‍(റ) രണ്ടു വര്‍ഷവും മൂന്നു മാസവും ഖിലാഫത്ത് പദവിയിലിരുന്ന ശേഷം അടുത്ത പിന്‍ഗാമി ആരെന്ന ചോദ്യമുയര്‍ന്നു.
