എത്ര പണ്ഡിതന്മാര്‍ ഒപ്പിട്ട പ്രമേയമാണെങ്കിലും പ്രവാചകന്റെ ഹദീസുകളുടെ മുമ്പില്‍ അവയ്ക്ക് നിലനില്‍പില്ല. പുരുഷന്മാര്‍ പങ്കെടുക്കുന്ന ജുമുഅഃ ജമാഅത്ത് നമസ്‌കാരങ്ങളില്‍ സ്ത്രീകള്‍ പങ്കെടുക്കല്‍ ഹറാമാണെന്ന് ബഹളമുണ്ടാക്കുകയല്ലാതെ ഹറാമാണെന്ന വാദം സ്ഥാപിക്കാന്‍ ഒരു ഹദീസ് പോലും കൊണ്ടുവരാൻ സാധിക്കില്ല.
ആയിശ(റ) റിപ്പോര്‍ട്ട് ചെയ്ത 'കുന്ന നിസാഉല്‍ മുഅ്മിനാത്തി യശ്ഹദ്‌ന മഅ റസൂലുല്ലാഹി സ്വലാത്തില്‍ ലജ്‌രിമു' എന്ന ഹദീസിന്റെ വ്യാഖ്യാനത്തില്‍ ഇബ്‌നു ഹജരില്‍ അസ്ഖലാനി എഴുതി: 'ആ സമയത്തുതന്നെ സുബ്ഹി നമസ്‌കാരം വേഗത്തില്‍ നിര്‍വഹിക്കല്‍ സുന്നത്താണെന്നും രാത്രിയില്‍ നമസ്‌കാരത്തില്‍ പങ്കെടുക്കുന്നതിനു വേണ്ടി സ്ത്രീകള്‍ പള്ളികളിലേക്ക് പുറപ്പെടല്‍ അനുവദനീയമാണെന്നും പ്രസ്തുത ഹദീസിലുണ്ട്.'