സത്യം മനുഷ്യരാശിക്കു വ്യക്തമാക്കി കൊടുക്കാനും അതു മറച്ചുവെക്കുന്നത് നിരോധിച്ചും അല്ലാഹു പണ്ഡിതരെ ചുമതലപ്പെടുത്തി. ഓരോ കാലഘട്ടത്തിലും ഓരോ ദേശത്തും ഭയഭക്തിയുള്ള ചില പണ്ഡിതന്മാര്‍ സമുദായ പരിഷ്‌കര്‍ത്താക്കളായി വര്‍ത്തിച്ചു എന്നു കാണാം.
മതപണ്ഡിതന്മാരുടെ ജീവചരിത്രം വളരെയേറെ മുസ്ലിംകള്‍ക്ക് കുറച്ചു കാലത്തേക്ക് അജ്ഞാതമായിരുന്നു. അതിനാല്‍ സന്ദേഹത്തിലായിരുന്ന അവരെ വഴികാട്ടാനുള്ള വെളിച്ചം അണഞ്ഞുപോയിരുന്നു. മാര്‍ഗം പ്രശോഭിപ്പിക്കാനുള്ള ഒരാളെക്കുറിച്ചുള്ള പ്രതീ്ക്ഷയിലായിരുന്നു അവര്‍.