കളങ്കമറ്റ മനസ്സോടെ ഉദ്ഹിയ്യത്ത് നിര്‍വഹിക്കുമ്പോള്‍ ഇതുകൂടി ശ്രദ്ധിക്കുക


എല്ലാ ആരാധനാ കര്‍മങ്ങള്‍ക്കുമെന്ന പോലെ ഉദ്ഹിയ്യത്തിനും നിയ്യത്ത് നിര്‍ബന്ധമാണ്. ഈ ബലിപെരുന്നാളിന് ഒരു ആട്, അല്ലെങ്കില്‍ മാട്, അല്ലെങ്കില്‍ മാടില്‍ ഒരു ഓഹരി അല്ലാഹുവിന്റെ പ്രീതിക്കായി ബലി നടത്തുന്നു എന്ന ബോധം കൃത്യമായുണ്ടാവുക.

ദീര്‍ഘകാലത്തെ കാത്തിരിപ്പിനു ശേഷം ലഭിച്ച പ്രിയപ്പെട്ട മകന്‍ ഇസ്മാഈലിനെ(അ) ബലിയറുക്കാന്‍ അല്ലാഹു സ്വപ്‌നത്തിലൂടെ അരുളിയപ്പോള്‍ ആ കല്‍പന അനുസരണയോടെ ഇബ്‌റാഹീം നബി(അ) സ്വീകരിച്ചു. കുട്ടിയുടെ കഴുത്തില്‍ കത്തിവെച്ച ഘട്ടത്തില്‍ ആ വലിയ പരീക്ഷണത്തില്‍ അദ്ദേഹം വിജയിച്ചുവെന്ന സന്തോഷവാര്‍ത്ത അല്ലാഹു അറിയിച്ചു.


സയ്യിദ് സുല്ലമി സൗദി മത കാര്യവകുപ്പിന് കീഴിലുള്ള ഇസ്‌ലാമിക് ഗൈഡൻസ് സെന്ററിൽ പരിഭാഷകനായി 18 വർഷം ജോലി ചെയ്തു. ഇപ്പോൾ, റിയാദിലെ സൗദി ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രബോധകനും അധ്യാപകനുമാണ്. അഞ്ച് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്.