മിഡ്‌ലീസ്റ്റ് യാത്ര; ട്രംപ് ഗതി മാറ്റുമോ?

എഡിറ്റർ

അമേരിക്കന്‍ പ്രസിഡന്റുമാരുടെ മിഡിലീസ്റ്റ് സന്ദര്‍ശനം പൊതുവെ ഇസ്രായേല്‍ കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്രായേലിനെ നയതന്ത്രപരമായി അരികുവത്കരിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തുകയും ചെയ്തത്.

അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ മിഡിലീസ്റ്റ് സന്ദര്‍ശനം ലോകരാഷ്ട്രീയത്തില്‍ വലിയ ചലനങ്ങളാണ് ഉണ്ടാക്കിയത്. പരമ്പരാഗതമായി ശത്രുതയിലും വിയോജിപ്പിലും കഴിഞ്ഞിരുന്ന രാഷ്ട്രങ്ങളോട് കരാറുണ്ടാക്കാനുള്ള ട്രംപിന്റെ ശ്രമം രാഷ്ട്രീയ നിരീക്ഷകരെ അമ്പരപ്പിക്കുന്നതാണ്. സിറിയക്ക് നേരെയുള്ള ഉപരോധം പിന്‍വലിക്കുകയും ഇറാനുമായി ആണവകരാര്‍ ഉണ്ടാക്കാന്‍ സന്നദ്ധത അറിയിക്കുകയും ഒരു കാലത്ത് തലക്ക് ഇനാം പ്രഖ്യാപിച്ചിരുന്ന സിറിയന്‍ നേതാവിനോടൊപ്പം അത്താഴവിരുന്നില്‍ പങ്കെടുക്കുകയും ചെയ്തുകൊണ്ട് പുതിയ ലോകരാഷ്ട്രീയത്തിന് തുടക്കമിടുകയാണ് ട്രംപ് ചെയ്യുന്നത്.
മൂന്ന് ദിവസങ്ങളിലായി സുഊദി അറേബ്യ, ഖത്തര്‍, യു എ ഇ എന്നീ രാജ്യങ്ങളിലാണ് ട്രംപ് സന്ദര്‍ശനം നടത്തിയത്. സാധാരണ അമേരിക്കന്‍ പ്രസിഡന്റുമാരുടെ മിഡിലീസ്റ്റ് സന്ദര്‍ശനം എന്നത് ഇസ്രായേല്‍ കൂടി ഉള്‍പ്പെടുന്നതാണ്. എന്നാല്‍ ഇത്തവണ അതുണ്ടായില്ലെന്ന് മാത്രമല്ല, ഇസ്രായേലിനെ നയതന്ത്രപരമായി അരികുവത്കരിക്കുന്ന പ്രഖ്യാപനങ്ങളാണ് നടത്തുകയും ചെയ്തത്.


എഡിറ്റർ വാരികയുടെ മുഖപ്രസംഗം