രാജ്യം യുദ്ധത്തെ നേരിടുമ്പോഴും ആഭ്യന്തര കലഹത്തിന് കോപ്പ് കൂട്ടുന്നവര്‍


പാകിസ്താനിലെ ജനങ്ങള്‍ തന്നെ അക്രമികളായ പട്ടാളത്തിനും ഭരണകൂടത്തിനും എതിരായി മാറുന്നു. അതാണ് ഇന്ത്യ ആഗ്രഹിക്കുന്ന ശാശ്വത പരിഹാരം. കശ്മീര്‍ ജനത ഇന്ന് ഒറ്റക്കെട്ടായി അവര്‍ക്ക് എതിരായതുപോലെ.

2025 മെയ് ഏഴിന് പുലര്‍ച്ചെ 1.05ന് ഇന്ത്യയുടെ സായുധ സൈന്യം ഭീകരതയ്‌ക്കെതിരായ ഒരു നിര്‍ണായക നടപടിക്ക് തുടക്കമിട്ടു. ഓപറേഷന്‍ സിന്ദൂര്‍ എന്നാണ് പേര് നല്‍കിയത്. പഹല്‍ഗാമില്‍ 25 ഇന്ത്യക്കാര്‍ ഉള്‍പ്പെടെ 26 പേര്‍ കൊല്ലപ്പെട്ടതിനു ശേഷമുള്ള ഈ ആക്രമണത്തില്‍ പാകിസ്താനും പാക് അധീന കശ്മീരിനും അകത്തെ ഒമ്പത് ഭീകര ക്യാമ്പുകളാണ് തകര്‍ക്കപ്പെട്ടത്. ഇപ്പോള്‍ ഇരുരാജ്യങ്ങളും വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചിരിക്കുകയാണ്. ചര്‍ച്ചകള്‍ പുരോഗമിക്കുന്നുണ്ട്.