പഹല്‍ഗാം; പിന്നീടു നടന്നത് മുസ്‌ലിം വിദ്വേഷം പടര്‍ത്താനുള്ള ഗൂഢാലോചന


ഭീകരാക്രമണത്തില്‍ കുടുംബാംഗങ്ങളെ നഷ്ടപ്പെട്ട് ജീവനോടെ രക്ഷപ്പെട്ട പലരും തദ്ദേശീയരായ മുസ്‌ലിം കുതിരക്കാരെ, ടാക്‌സി ഡ്രൈവര്‍മാരെ, ഗൈഡുകളെ, വ്യാപാരികളെയെല്ലാം നന്ദിയോടെ ഓര്‍ത്തിട്ടുണ്ട്. തദ്ദേശീയര്‍ ഒരു ടൂറിസ്റ്റിനെ പോലും ഉപേക്ഷിച്ചില്ല, ഒളിച്ചോടിയില്ല; ചേര്‍ത്തുപിടിക്കുകയായിരുന്നു.

ഭീകരവാദികള്‍ 2025 ഏപ്രില്‍ 22ന് സഞ്ചാരികളെ ആക്രമിച്ച് പെഹല്‍ഗാമില്‍ നടത്തിയ കൂട്ടക്കൊല, ഹിന്ദുത്വ സംഘടനകള്‍ക്ക് മുസ്‌ലിംകള്‍ക്കെതിരായി പ്രചരിപ്പിക്കാന്‍ സാധിക്കുന്നതായിരുന്നില്ല. അതിന്റെ പ്രധാന കാരണം ഒരു ഹിന്ദു കുടുംബം വാടകയ്ക്ക് എടുത്ത മുസ്‌ലിം കുതിരയോട്ടക്കാരനായിരുന്ന സയ്യിദ് ആദില്‍ ഹുസൈന്‍ ഷാ ഭീകരവാദികളെ നേരിട്ട് പ്രതിരോധിച്ച് തന്റെ ജീവന്‍ പോലും ത്യജിച്ചതാണ്.


പ്രൊഫ. ശംസുല്‍ ഇസ്‌ലാം ഡല്‍ഹി സര്‍വകലാശാല പൊളിറ്റിക്കല്‍ സയന്‍സ് വിഭാഗം മുന്‍ പ്രൊഫസറാണ് ലേഖകന്‍